തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി പട്ടികയിൽ ഈ പേര് ഉണ്ടായിരുന്നില്ല.
ഒരു കാലത്തും ആനന്ദ് പാർട്ടിയിൽ പ്രവർത്തിച്ചിട്ടില്ല. ഉദ്ദവ് താക്കറയുടെ ശിവസേനയിലാണ് ആനന്ദിന് അംഗത്വമുള്ളത്. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണ്. യുവാവിന്റെ മരണം ദുഃഖകരമാണ്.
ഇതിൽ സമഗ്രമായ അന്വേഷണം നടത്തണം. തിരുവനന്തപുരത്ത് ബിജെപിക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ സ്ഥാനാർഥി പട്ടികയാണ് പുറത്തിറക്കിയതെന്നും എസ്.സുരേഷ് പറഞ്ഞു.